Connect with us

Global

ജർമ്മനിയിൽ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ 6 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

Published

on

വടക്കൻ ജർമ്മൻ നഗരമായ ഹാംബർഗിലെ പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ നിരവധി പേ കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു. “നിരവധി പേർ ഇവിടെ മരിച്ചുവെന്നും, പരിക്കേറ്റുവെന്നും മാത്രമേ ഞങ്ങൾക്കറിയൂ. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്” ജർമ്മനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രോസ് ബോർസ്‌റ്റൽ ജില്ലയിൽ നടന്ന വെടിവെയ്പ്പിനെക്കുറിച്ച് പോലീസ് വക്താവ് ഹോൾഗർ വെഹ്റൻ പറഞ്ഞു. 

പരിക്കിന്റെ തീവ്രതയെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആറോ ഏഴോ പേർ മരിച്ചതായി ജർമ്മൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും പോലീസ് ഇതുവരെ മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ല. ഒരു ഓട്ടോ റിപ്പയർ ഷോപ്പിനോട് ചേർന്നുള്ള മൂന്ന് നില കെട്ടിടമായ പള്ളിയിലാണ് വെടിവെയ്പ്പ് നടന്നത്.

രാത്രി 9.15ഓടെയാണ് വെടിവയ്പ്പിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതെന്ന് വെഹ്‌റൻ പറഞ്ഞു. ഇതിന് പിന്നാലെ പോലീസ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്‌തിരുന്നു. ഉദ്യോഗസ്ഥർ എത്തി താഴത്തെ നിലയിൽ വെടിയേറ്റ മുറിവുകളുള്ള ആളുകളെ കണ്ടെത്തി, പിന്നീട് മുകളിലത്തെ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും ഇവിടെ മാരകമായി പരിക്കേറ്റ ഒരാളെ (അക്രമിയെന്ന സംശയിക്കുന്ന) കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ ആക്രമികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്. “ഏകദേശം നാല് തവണ വെടിവെയ്പ്പുണ്ടായി,” ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്‌തു. ഏകദേശം 20 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെയുള്ള ഇടവേളകളിൽ വെടിയൊച്ചകൾ കേട്ടുകൊണ്ടേ ഇരുന്നു” സംഭവ സ്ഥലത്തിന് സമീപത്ത് താമസിക്കുന്ന ലോറ ബൗച്ച് എന്ന വിദ്യാർത്ഥിനി പറഞ്ഞു.

കെട്ടിടത്തിൽ എന്ത് പരിപാടി നടക്കവെയാണ് വെടിവെയ്പ്പ് ഉണ്ടായത് എന്നതിനെക്കുറിച്ച് പോലീസിന് യാതൊരു വിവരവുമില്ല. 19-ാം നൂറ്റാണ്ടിൽ യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ സ്ഥാപിതമായതും ന്യൂയോർക്കിലെ വാർവിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഒരു അന്താരാഷ്‌ട്ര സഭയുടെ ഭാഗമാണ് യഹോവയുടെ സാക്ഷികൾ. ലോകമെമ്പാടും ഏകദേശം 8.7 ദശലക്ഷം പേർക്ക് ഇതിൽ അംഗത്വമുണ്ടെന്നാണ് അവകാശപ്പെടുന്നത്, ജർമ്മനിയിൽ ഇത് ഏകദേശം 170,000ആണ്. ഈ വിഭാഗത്തിന്റെ ആരാധനാലയത്തിലാണ് വെടിവെയ്പ്പുണ്ടായത്.

Home
Videos
Shop
error: Content is protected !!